താനെ : മഹാരാഷ്ട്രയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അച്ഛനും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ ദിവസം വഴിയിൽ ഉപേക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തു വന്നത്.
സ്‌കൂൾ അധ്യാപകനായിരുന്ന പിതാവ് (51), മുൻ അയൽവാസിയായിരുന്ന കാമുകൻ (21) എന്നിവരെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 376 (ബലാത്സംഗം), പോക്സോ വകുപ്പുകൾ ചുമത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
പിതാവും കാമുകനും നിരവധി തവണ ബലാത്സംഗം ചെയ്തെന്നു ചോദ്യംചെയ്യലിൽ പെൺകുട്ടി പൊലീസിനോടു വെളിപ്പെടുത്തിയതായി അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ യോഗേഷ് ഗുരാവ് പറഞ്ഞു.
പെൺകുട്ടിയും കുടുംബവും നേരത്തെ നവി മുംബൈയിലെ പൻവേലിലാണു താമസിച്ചിരുന്നത്. ആ സമയത്താണ് യുവാവുമായി പ്രണയത്തിലായത്. എന്നാൽ
ഇരുവരുടെയും ബന്ധത്തെ കുടുംബങ്ങൾ എതിർത്തിരുന്നു. പെൺകുട്ടിയുടെ കുടുംബം വസിന്തിലേക്കു താമസം മാറുകയും ചെയ്തു. എന്നാൽ കാമുകനും പെൺകുട്ടിയും പിന്നീടും കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
https://ift.tt/eA8V8J
No comments:
Post a Comment