വെറ്ററിനറി സര്‍വകലാശാലയില്‍ വി.സിയെ നിയമിച്ച്‌ ഗവര്‍ണര്‍ , ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലും പുതിയ വി.സി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, March 28, 2024

വെറ്ററിനറി സര്‍വകലാശാലയില്‍ വി.സിയെ നിയമിച്ച്‌ ഗവര്‍ണര്‍ , ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലും പുതിയ വി.സി

തിരുവനന്തപുരം: പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാലയില്‍ പുതിയ വി.സിയെ നിയമിച്ച്‌ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളജിലെ ലൈവ്‌ സ്‌റ്റോക്ക്‌ പ്ര?ഡക്ഷന്‍ മാനേജ്‌മെന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ: കെ.എസ്‌. അനിലിനാണ്‌ വി.സിയുടെ പുതിയ ചുമതല.
പൂക്കോട്‌ കോളജില്‍ സസ്‌പെന്‍ഷനിലായിരുന്ന വിദ്യാര്‍ഥികളെ കുറ്റവിമുക്‌തരാക്കി തിരിച്ചെടുത്തതിന്റെ പേരില്‍ പ്രഫ: പി.സി. ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണ്‌ അനിലിന്റെ നിയമനം. അതോടൊപ്പം കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സിയായി കൊച്ചിന്‍ ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസിലെ പ്രഫ: ഡോ. വി.പി. ജഗതി രാജിനെയും താല്‍ക്കാലികമായി നിയമിച്ചു.
പൂക്കോട്‌ വെറ്ററിനറി സര്‍വലകശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്‌ ഇപ്പോള്‍ മൂന്നാമത്തെ വി.സിയെ ഗവര്‍ണര്‍ നിയോഗിച്ചിരിക്കുന്നത്‌. സിദ്ധാര്‍ഥിന്റെ മരണത്തിലേക്കു നയിച്ച സംഭവത്തില്‍ വീഴ്‌ച പറ്റിയെന്ന്‌ കുറ്റപ്പെടുത്തി കഴിഞ്ഞ മാര്‍ച്ച്‌ രണ്ടിന്‌ വി.സി. ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ അന്വേഷണ വിധേയമായി ഗവര്‍ണര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. തുടര്‍ന്ന്‌ വി.സിയുടെ താല്‍ക്കാലിക ചുമതല കേരള വെറ്ററിനറി ആന്‍ഡ്‌ സയന്‍സ്‌ സര്‍വകലാശാലയിലെ മുന്‍ പ്രഫ. പി.സി. ശശീന്ദ്രന്‌ കൈമാറുകയും ചെയ്‌തു. വി.സിയുടെ ചുമതല ഏറ്റെടുത്ത ശശീന്ദ്രന്‍ ആ കേസില്‍ ഉള്‍പ്പെട്ട 33 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതും അവരെ കുറ്റവിമുക്‌തരാക്കിയതും വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന്‌ ചാന്‍സലര്‍ വിശദീകരണം ചോദിക്കുകയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി റദ്ദാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍ രണ്ടുദിവസം മുന്‍പ്‌ ശശീന്ദ്രന്‍ രാജിവച്ചു. ഈ ഒഴിവിലേക്കാണ്‌ ഇപ്പോള്‍ ഡോ: കെ.എസ്‌. അനിലിനെ നിയോഗിച്ചത്‌.
യു.ജി.സി. മാനദണ്ഡം പാലിക്കാതെ നിയമിക്കപ്പെട്ടതില്‍ വിശദീകരണം നല്‍കാന്‍ ചാന്‍സലര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ കഴിഞ്ഞമാസം അവസാനം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി. മുബാറക്‌ പാഷ രാജി നല്‍കിയിരുന്നു. യു.ജി.സി. മാനദണ്ഡം ലംഘിച്ചുകൊണ്ട്‌ നിയമനം നല്‍കിയ വി.സിമാരെ പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ്‌ നേരിട്ടു ഹാജരാകാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍, അതിനു നില്‍ക്കാതെ ഹിയറിങ്ങിനു ഹാജരാകാതെയാണ്‌ മുബാറക്‌ പാഷ രാജിക്കത്ത്‌ എത്തിച്ചുകൊടുത്തത്‌.
ഒടുവില്‍ കോടതിവിധിയുടെ തീരുമാനം അനുസരിച്ച്‌ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്ന ഉപാധിയോടെ ഗവര്‍ണര്‍ മുബാറക്‌ പാഷയുടെ രാജി അംഗീകരിച്ചിരുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages