രണ്ടാഴ്ചയിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് അറിയിക്കാന്‍ നിര്‍ദേശം ; വെളിപ്പെടുത്തലുകള്‍ അനേ്വഷിക്കാന്‍ എസ്.പി. മധുസൂദനനും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, August 28, 2024

രണ്ടാഴ്ചയിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് അറിയിക്കാന്‍ നിര്‍ദേശം ; വെളിപ്പെടുത്തലുകള്‍ അനേ്വഷിക്കാന്‍ എസ്.പി. മധുസൂദനനും

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തുടരുന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാനുള്ള പ്രത്യേക പോലീസ് സംഘത്തില്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറുടെ ചുമതല ക്രൈംബ്രാഞ്ച് എസ്.പിയായ മധുസൂദനന്.

ഐ.ജി. സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. കൊച്ചി വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.ഐയായ എസ്.പി.ആനി, എലൂരിലെ എസ്.ഐ. സിബി ടി. ദാസ്, ഗ്രേഡ് എ.എസ്.ഐ. സിമി കെസ് എന്നിവരും സംഘത്തിന്റെ ഭാഗമാകും. സി.പി.ഒമാരായ ഇ.ജെ. ജോയറ്റ്, എസ്.ഇന്ദു, എന്‍.എസ്. ശാലിനി എന്നിവരും സംഘത്തിലുണ്ട്.

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും എത്രയും വേഗം പ്രത്യേക അനേ്വഷണസംഘത്തിന്റെ ഭാഗമാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തെ വിപുലീകരിക്കുന്ന ഉത്തരവ് ഇറക്കിയത് പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി: എസ്. ശ്രീജിത്താണ്. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അറിയിക്കണമെന്നും പ്രത്യേക അന്വേഷണസംഘത്തിനു നിര്‍ദ്ദേശമുണ്ട്.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി: എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ടച്ചുമതല. അന്വേഷണസംഘത്തില്‍ പോലീസ് മേധാവിയുടെ അനുമതിയോടെ ആരെയും ഉള്‍പ്പെടുത്താനുള്ള അവകാശം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കുണ്ടാകും. ഇതു സംബന്ധിച്ച ഉത്തരവ് പോലീസ് മേധാവി പുറത്തിറക്കി.

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗം, എ.ഐ.ജി. പൂങ്കുഴലി, എസ്.പിമാരായ ഐശ്വര്യ ഡോങ്ക്‌റെ, മെറിന്‍ ജോസഫ് എന്നിവരാകും കേസിലെ പ്രധാന അന്വേഷകര്‍. സാങ്കേതികവസ്തുതകള്‍ അടക്കം പരിശോധിച്ചാണു ക്രൈംബ്രാഞ്ച് എസ്.പിയായ മധുസൂദനനെ ഇന്‍വസ്റ്റിഗേറ്റിങ് ഓഫീസറാക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എ.ഐ.ജി. അജിത്തും അനേ്വഷണത്തിന്റെ ഭാഗമാണ്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages