എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ്, കൊച്ചിയിലെ രണ്ടു വീടുകളിലും ഇല്ല ; നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത് - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, September 25, 2024

എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ്, കൊച്ചിയിലെ രണ്ടു വീടുകളിലും ഇല്ല ; നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അറസ്റ്റിന്റെ നിഴലിലായ നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്. ഇക്കാര്യം പോലീസ് തിരിച്ചറിഞ്ഞെങ്കിലും കാര്യമായ പരിശോധന നടന്നില്ല. സിദ്ദിഖ് കൊച്ചിയിലുണ്ടെന്നാണു പോലീസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മകന്റെ വീട്ടിലുണ്ടായിരുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ തീരുമാനമെങ്കിലും സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുമെന്നു വ്യക്തമായതോടെയാണു പിന്‍വലിഞ്ഞത്. സുപ്രീം കോടതി ഹര്‍ജി തള്ളിയാല്‍ അറസ്റ്റിലേക്കു കടക്കും. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രത്യേക അനേ്വഷണ സംഘം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലെത്തുകയും ചെയ്തു.

സിദ്ദിഖ് കേരളം വിട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് പ്രത്യേക അനേ്വഷണ സംഘം. അതിനാല്‍, സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്തുന്നുണ്ട്. സിദ്ദിഖിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നലെ വിധി വരുമെന്ന് അറിയാമായിരുന്നിട്ടും പോലീസ് മുന്‍കരുതല്‍ എടുത്തില്ലെന്ന് ആരോപണമുണ്ട്. സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ടു വീടുകളിലും സിദ്ദിഖ് ഇല്ല. ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നാണു സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അറസ്റ്റിനു നിയമതടസമില്ലെന്നും സുപ്രീം കോടതി തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടെന്നും പോലീസില്‍ അഭിപ്രായമുണ്ട്.

പരാതി നല്‍കാന്‍ കാലതമാസമുണ്ടായെന്ന സിദ്ദിഖിന്റെ വാദം കോടതി തള്ളിയിരുന്നു. പരാതിക്കാരിക്കെതിരേ വ്യക്തിഹത്യ പാടില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയുടെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട തെളിവുകളും പരാതിക്കാരിയും സിദ്ദിഖും സംഭവദിവസം മാസ്‌കറ്റ് ഹോട്ടലില്‍ എത്തിയതിന്റെയും തെളിവുകളും അനേ്വഷണ സംഘത്തിനു ലഭിച്ചിരുന്നു. സാഹചര്യത്തെളിവുകള്‍ സിദ്ദിഖിന് എതിരായിരുന്നു. തുടര്‍ന്നാണു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. സര്‍ക്കാരിനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ കോടതിയില്‍ ഹാജരായി.

ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചെന്നും അവിടെ ചെന്നപ്പോള്‍ പൂട്ടിയിട്ടു ലൈംഗികമായി ഉപദ്രവിച്ചെന്നുമാണു നടിയുടെ പരാതി. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages