പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ സ്‌ഥാനാര്‍ഥിയായി ഡി.സി.സി. നിര്‍ദേശിച്ചതു കെ. മുരളീധരനെയെന്നു വ്യക്‌തമാക്കുന്ന കത്ത് പുറത്ത്. ബി.ജെ.പിയെ ചെറുക്കാന്‍ മുരളീധരനെ മത്സരിപ്പിക്കണമെന്നാണ് ഡി.സി.സി. അധ്യക്ഷന്‍ എ. തങ്കപ്പന്‍ സംസ്‌ഥാന-ദേശീയനേതാക്കള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടത്. ഡി.സി.സി. ഭാരവാഹികള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്‌തമാക്കി.
സംഭവം വിവാദമായതോടെ സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ ആവശ്യപ്പെട്ടിരുന്നുവെന്നും കത്ത് നല്‍കിയത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പാണെന്നും നിലവില്‍ കത്തിന് പ്രസക്തി ഇല്ലെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. പലരെയും ആവശ്യപ്പെട്ടു, എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അതാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം വ്യക്തമാക്കി. കത്ത് പഴയ കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇപ്പോൾ സ്ഥാനാര്‍ത്ഥിയെന്നും വി കെ ശ്രീകണ്ഠന്‍ എംപിയു പ്രതികരിച്ചു.
അതേസമയം തന്റെ പേര് ഡിസിസി നിര്‍ദേശിച്ചത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. ഡിസിസി നേതൃത്വം തന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ സന്തോഷമുണ്ട്. ബാക്കി പറയാനുള്ളത് 13ന് ശേഷം പറയും. കിട്ടാത്തത് ആഗ്രഹിച്ചിട്ട് കാര്യമില്ല. മുരളീധരന്‍ പറഞ്ഞു.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, കേരളത്തിന്റെ സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, എ.ഐ.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കാണു തങ്കപ്പന്‍ കത്തയച്ചത്. പാലക്കാട്ട് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു പരീക്ഷണം സാധ്യമല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഡി.സി.സിയുടെ അഭിപ്രായത്തിനു വിരുദ്ധമായി, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാനാധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണു കെ.പി.സി.സി. നിര്‍ദേശിച്ചത്. അത് ദേശീയനേതൃത്വം അംഗീകരിച്ചു. പിന്നാലെ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി. സരിനും എ.കെ. ഷാനിബും ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടു. സരിന്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥിയാവുകയും സ്വതന്ത്രസ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഷാനിബ് പിന്മാറി സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.
/loading-logo.jpg
No comments:
Post a Comment