യുവനടിയുടെ പരാതി കരുതിക്കൂട്ടി അപമാനിക്കാനെന്ന് സിദ്ദിഖിന്റെ വാദം ; അഞ്ചുവര്‍ഷം മുമ്പു സാമൂഹികമാധ്യമത്തില്‍ ഉന്നയിച്ച ആരോപണം തന്നെ വീണ്ടും ; അന്ന് ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ല - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, September 3, 2024

യുവനടിയുടെ പരാതി കരുതിക്കൂട്ടി അപമാനിക്കാനെന്ന് സിദ്ദിഖിന്റെ വാദം ; അഞ്ചുവര്‍ഷം മുമ്പു സാമൂഹികമാധ്യമത്തില്‍ ഉന്നയിച്ച ആരോപണം തന്നെ വീണ്ടും ; അന്ന് ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ല

കൊച്ചി: യുവനടിയുടെ ബലാത്സംഗ പരാതിയില്‍ കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍. തനിക്കെതിരായ യുവനടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണു സിദ്ദിഖിന്റെ വാദം. അഞ്ചുവര്‍ഷം മുമ്പു സാമൂഹികമാധ്യമത്തില്‍ ഉന്നയിച്ച ആരോപണമാണു വീണ്ടും ഉയര്‍ത്തുന്നത്. അന്നു ബലാത്സംഗം ചെയ്‌തെന്നു പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോള്‍ മാത്രമാണ് ഉന്നയിക്കുന്നത്.

പരാതി തന്നെ അപമാനിക്കാനാണെന്നും മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകും വരെ അറസ്റ്റ് തടയണമെന്നാണു സിദ്ദിഖിന്റെ ആവശ്യം. പരാതിക്കാരിയുമായി പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പു നടത്തിയതിനു പിന്നാലെയാണു സിദ്ദിഖ് ഹര്‍ജി നല്‍കിയത്.

സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28-ന് ഹോട്ടലിലെ 101-ാം നമ്പര്‍ മുറിയിലാണു സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ചിറ്റൂര്‍ ഫെറിക്കടുത്തുള്ള വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതിയില്‍ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി, ഈ മാസം ആറിനു പരിഗണിക്കാന്‍ മാറ്റി.

ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീത്, അലന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി എന്നിവര്‍ക്കെതിരേയാണു പോലീസ് കേസെടുത്തത്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാനെന്ന പേരിലെത്തി തന്നെ വീട്ടില്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു പരാതി. സന്തോഷ് വര്‍ക്കിയുടെയും അലന്‍ ജോസ് പെരേരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിനു വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായും പരാതിയുണ്ട്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages